ആദ്യങ്ങള്‍

ആദ്യം പോലീസുകാരനാകാനായിരുന്നു
പ്ലാവില തൊപ്പിവച്ച
കുഞ്ഞോന്റെ മുതുകിലിടിക്കുന്ന
ഉശിരന്‍ പോലീസ്‌.
കുഞ്ഞോന്‌ പൊക്കവും ശക്തിയും
കുറവായിരുന്നു.
ചാണകപുഴു പോലെ അവന്‍
ചുരുണ്ടുകിടക്കും.

പിന്നെ
ഇലക്ട്രീഷ്യന്‍
അതും വെറും ഇലക്ട്രീഷ്യനല്ല
ബാറ്ററീടെ അറ്റത്ത്‌ വേലി കമ്പി മുട്ടിച്ച്‌
ബള്‍ബ്‌ കത്തിക്കുന്ന,
പ്ലഗില്‌ ടെസ്റ്ററ്‌ വച്ച്‌
കറന്റ്‌ പരിശോധിക്കാന്‍ കഴിവുള്ള,
നക്ഷത്രത്തില്‍
മങ്ങിയും തെളിഞ്ഞും
പച്ചേം ചോപ്പും ബള്‍ബുകള്‍
തെളിയിക്കാന്‍ പ്രാപ്‌തിയുള്ളോന്‍.

അതുകഴിഞ്ഞ്‌
നെഞ്ചത്ത്‌ കാശു കൂടും കെട്ടി
അമ്മ വീടുവഴി പോകുന്ന
ബസിലെ കണ്ടക്ടറാകാന്‍
എനിക്കെന്നും അമ്മവീട്‌ കാണാലോ
പിന്നെ കിലുങ്ങുന്ന
കാശുകളും.

എട്ടീന്ന്‌ ഒമ്പതിലേക്ക്‌ ജയിച്ചിറങ്ങുമ്പോള്‍
സീത ടീച്ചറ്‌ ചോദിച്ചു.
''ഏയ്‌ ഇല്ല്യാ... കല്ല്യാണെന്നും കഴിക്കില്ല
പള്ളീലച്ചനാവാനാ ഇഷ്ടം''
''ഇഷ്‌്‌ട്ടായാ പോരാ അള്‍ത്താര
ബോയിയാവണം'' അമ്മ
''ഒറ്റക്ക്‌ കെടക്കണം പിന്നെ
ശവപറമ്പും.... അതാ ഞാനാകാത്തത്‌''
കൂട്ടുകാരന്‍.
''ന്നാ ഞാനും ആവണില്ല.''

സെക്കന്റ്‌്‌ ഗ്രൂപ്പീന്ന്‌ തേഡ്‌ ഗ്രൂപ്പിലേക്ക്‌
മാറുമ്പോള്‍
ഡോക്ടറീന്ന്‌ മാഷാവണമെന്നു
തന്നെയായിരുന്നു തീരുമാനം
ആഴ്‌ച്ചേല്‌ രണ്ടവധി പിന്നെ ഓണം
ക്രിസ്‌തുമസ്‌
വേനല്‌
ബന്ദും (നിരോധിച്ചെങ്കിലും)
ഹര്‍ത്താലും
ലോക്കല്‍ ഉത്സവങ്ങളും
എല്ലാം ബാധിക്കും
ഉയര്‍ന്നു പഠിച്ചാ കോളജില്‌ തന്നെ
പഠിപ്പിക്കാം
അപ്പോ
കാശും കാറും കെട്ടുമ്പോ കൂടുതല്‌ കിട്ടും
സമയപരീക്ഷകളാ
ശരിക്കുമെന്നെ പരീക്ഷിച്ചത്‌.

പിന്നെ
എഴുതിതുടങ്ങി
എളുപ്പത്തില്‍ എന്തെങ്കിലും

വര തുടങ്ങി
ഒന്നും തെളിയാതായി.

ഇപ്പോഴും ലക്ഷ്യമെന്നരാവണമാനിനു
പുറകിലുണ്ട്‌്‌്‌ ഞാന്‍
അതൊരിടത്തും നില്‍ക്കണില്ല
മേയിണില്ല
എന്നൊലൊട്ട്‌ ഓടിപോണൂല്ല്യാ
കൈയെത്തും ദൂരത്തിനും ഒരു ചാണ്‍
ദൂരയത്‌ മാറി നില്‌്‌്‌പുണ്ട്‌്‌്‌
ഉള്ളു നിറയെ ഓടാനുള്ള ത്വരയാണ്‌
ചുറ്റും വരഞ്ഞ വരകളില്‍ തട്ടി
മുട്ടു പൊട്ടുമോയെന്ന ഭയവും.

No comments:

Post a Comment